ബിഗ് ബോസ് സീസണ് 2 തുടങ്ങുന്നു; ഇടയ്ക്ക് കാണുന്നവര്‍ക്ക് മനസിലാകണമെന്നില്ലെന്ന് മോഹന്‍ലാല്‍
ഷോയുടെ ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമായിരിക്കും മോഹന്‍ലാലിന്റെ നേരിട്ടുളള സാന്നിധ്യം ഉണ്ടാകുക.
റിയാലിറ്റി ഷോയുടെ മലയാള ചരിത്രത്തിലെ ആദ്യപരീക്ഷണമായിരുന്നു ഏഷ്യാനെറ്റിലെ ബിഗ് ബോസ്. ആദ്യ സീസണ് വിജയിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് രണ്ടിന് ഇന്ന് തുടക്കമാകുകയാണ്. കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും നടന് മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ലോഞ്ചിങ് എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ അവതരിപ്പിക്കും. ഇനി വലിയ കളികളല്ല, കളികള്‍ വേറെ ലെവല്‍ എന്നാണ് ബിഗ്ബോസിന്റെ ഇത്തവണത്തെ ക്യാപ്ഷന്‍. 17 പേരാണ് ഇത്തവണ മത്സരാര്ത്ഥികളായുളളത്.
വളരെ രസകരമായിരിയ്ക്കും ഇത്തവണ. തുടര്‍ച്ചയായി കാണണം. ഇടയ്ക്ക് കാണുന്നവര്‍ക്ക് മനസിലാകണമെന്നില്ല. 100 ദിവസം നീളുന്ന പരിപാടിയാണ്: മോഹന്‍ലാല്‍
പുറംലോകവുമായി ബന്ധമൊന്നും ഇല്ലാതെ അടച്ചിട്ട ഒരു വലിയ കെട്ടിടത്തിനുളളില്‍ സെലിബ്രിറ്റികളും അല്ലാത്തവരുമായ വിവിധ പ്രായങ്ങളിലുളള ഒരുകൂട്ടം മനുഷ്യര്‍ 100 ദിവസം ഒരുമിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന നിമിഷങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തി സംപ്രേക്ഷണം ചെയ്യുന്നതാണ് റിയാലിറ്റി ഷോയുടെ വലിയ പ്രത്യേകത. ചെറുപ്പക്കാര്‍ക്ക് പുറമെ സീരിയല്‍ ആസ്വദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ബിഗ് ബോസ് രണ്ടിന്റെ ഉളളടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷോയുടെ ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമായിരിക്കും മോഹന്‍ലാലിന്റെ നേരിട്ടുളള സാന്നിധ്യം ഉണ്ടാകുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ത്ഥികളില്‍ ഓരോരുത്തര് വീതം പുറത്താകുകയും ചെയ്യും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും എലിമിനേഷന് റൗണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറ്റ് മത്സരാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും അതിജീവിക്കുന്ന ഒരെയൊരാള്‍ ആയിരിയ്ക്കും അവസാനം വിജയിക്കുക. ആദ്യസീസണിലെ വിജയി സാബുമോന് അബ്ദുസമദ് ആയിരുന്നു.
മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് താമസിക്കുന്ന ആഡംബര ബംഗ്ലാവ് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തിലേറെ സ്ക്വയര്‍ ഫീറ്റ് വിസ്താരമാണ് ഇതിനുളളത്. 24 മണിക്കൂറും ഇവരെ നിരീക്ഷിക്കുന്നതിനായി അറുപതില്‍ അധികം ക്യാമറകളാണ് തയ്യാറായിരിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!