സിപിഎം കസ്റ്റഡിയിലെന്ന് ചെന്നിത്തല; കോടിയേരി രാജിവെക്കണമെന്ന് പറയില്ല, ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്
പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരേ നിരന്തര ആരോപണങ്ങളാണ് വരുന്നത്. അതിന് പാര്‍ട്ടിയുടേയും ഭരണത്തിന്റേയും തണലുണ്ട്. നാടിന് അപമാനമാണിത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറി രാജിവെക്കണമെന്ന് ഞാൻ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങൾക്കെല്ലാം നല്ലതെന്നും ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സിപിഎം തന്നെ കസ്റ്റഡിയിലായി. ബിനിഷീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ഇനി ചോദ്യം ചെയ്യപ്പെടാന്‍ പോവുകയാണ്.
പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരേ നിരന്തര ആരോപണങ്ങളാണ് വരുന്നത്. അതിന് പാര്‍ട്ടിയുടേയും ഭരണത്തിന്റേയും തണലുണ്ട്. നാടിന് അപമാനമാണിത്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ അധോലോക പ്രവര്‍ത്തനം നടക്കുന്നു. ഇതൊന്നും ആരും അംഗീകരിച്ച് കൊടുക്കാന്‍ പോവുന്നില്ല.
അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സിപിഎമ്മിന് എങ്ങനെ കഴിയുന്നു?. ഈ പാര്‍ട്ടിയുടെ നേതാക്കന്മാര് ആരെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കൊള്ളക്കാരേയും കള്ളന്മാരേയുമെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ മതിയാവൂ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണ്. ഇവിടെ നടക്കുന്ന തീവെട്ടിക്കൊള്ള കേരള ജനത മനസിലാക്കുന്നുണ്ട്. ഇത് കേരളത്തിന് അപമാനകരമായ സംഭവമാണ്.
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റുകള്‍, അധോലോക പ്രവര്‍ത്തനങ്ങള്‍, സ്വര്‍ണ്ണക്കള്ളക്കടത്ത്, ആളിനെ കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം മനസിലാക്കി കഴിഞ്ഞെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബംഗ്ളൂരുവിലെ ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം, ഗുരുതര ആരോപണങ്ങളും മൊഴികളുമായി ഫിറോസ്
ലഹരിമരുന്ന് കേസിലെ പ്രതിയുടെ ഫോണിലേക്ക് ജൂലൈ പത്തിന് ബിനീഷ് വിളിച്ചത് 26 തവണ, ഫിറോസിന്റെ ആരോപണങ്ങള്‍ ഇങ്ങനെ
മൂന്ന് കമ്പനികൾ, സ്വപ്ന സുരേഷിന്റെ മൊഴി; ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുമ്പോൾ
11 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും വിളിപ്പിക്കാന്‍ സാധ്യത