മുഖ്യമന്ത്രി രാജിവെയ്ക്കുന്ന പ്രശ്നമില്ല, ഉപ്പ് തിന്നവൻ വെളളം കുടിക്കട്ടെ എന്ന് എം.വി ഗോവിന്ദൻ
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നൊക്കെയാണ് ചിലരുടെ ആവശ്യം. അങ്ങനെയാണെങ്കില്‍ ധാര്‍മിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ടല്ലോ. ഐഎഎസ്, ഐപിഎസ് ഒക്കെ കേന്ദ്ര കേഡറുകളാണ്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതിൽ സർക്കാരിന് ഉത്കണ്ഠയില്ലെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദൻ. ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ല. മുഖ്യമന്ത്രി നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്തതാണ്. തൻ്റെ ഓഫീസിൽ വരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുവദിച്ചിരുന്നതാണെന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നൊക്കെയാണ് ചിലരുടെ ആവശ്യം. അങ്ങനെയാണെങ്കില്‍ ധാര്‍മിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ടല്ലോ. ഐഎഎസ്, ഐപിഎസ് ഒക്കെ കേന്ദ്ര കേഡറുകളാണ്. മുഖ്യമന്ത്രിയുടെ രാജി അജണ്ടയല്ല, എന്നാല്‍ ആ അജണ്ട നടപ്പാക്കാനാണ് കഴിഞ്ഞ 120 ദിവസമായി പ്രതിപക്ഷം ശ്രമിക്കുന്നത്. അവര്‍ ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും ഇതുവരെ അടിസ്ഥാനമുണ്ടായിട്ടില്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.
അന്വേഷണം നടക്കട്ടെ, അറസ്റ്റ് നടക്കട്ടെ, അവസാന വിധി പുറത്തുവരട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട കാര്യം സിപിഎമ്മിനില്ല. പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഉത്കണ്ഠയില്ല. ഉപ്പുതിന്നവന്‍ ആരാണോ അയാള്‍ വെള്ളം കുടിക്കട്ടേ. വെള്ളം കുടിക്കുന്നതില്‍ സിപിഎമ്മിനോ സര്‍ക്കാരിനോ ആക്ഷേപമില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!