161 പന്തില്‍ 23 റണ്‍സെടുത്തു നിന്ന ഹനുമാ വിഹാരിയായിരുന്നു അഞ്ചാം ദിനം വിജയത്തിനു തുല്യമായ സമനില ഓസീസിൽ നിന്നും പിടിച്ചുവാങ്ങിയ പ്രതിരോധത്തിൽ മുന്നിട്ടു നിന്നത്. ഹനുമാ വിഹാരിക്കൊപ്പം ക്രീസില്‍ വേരൂന്നിയ രവിചന്ദ്രന്‍ അശ്വിൻ 128 പന്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യയുടെ കോട്ട കാത്തു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 259 പന്തിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. നേരത്തെ ഒരു ഘട്ടത്തിൽ ഹനുമ വിഹാരി ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്സെന്ന റെക്കോഡില്‍ മുൻ താരം യഷ്പാല്‍ ശര്‍മക്കൊപ്പം എത്തുകയും ചെയ്തു. ഒരു ഘട്ടത്തിൽ 112 പന്തുകള്‍ പിന്നിടുമ്പോള്‍ വെറും 7 റണ്‍സായിരുന്നു വിഹാരി നേടിയത്. സ്ട്രൈക് റേറ്റ് ആവട്ടെ, വെറും 6.25 ഉം. കേൾക്കാം, ക്രിക്കറ്റ് റെക്കോർഡ് ബുക്ക്: വിഹാരി മുട്ടിയിട്ട് മറികടന്ന റെക്കോർഡുകൾ.
Related Stories
ഫോമില്ലായ്മ കാരണം ശൈലി മാറ്റേണ്ടത് 'മാടമ്പള്ളി'യിലെ പുജാരയല്ല, കോഹ്ലിയാണ്!
ഏകദിനത്തിൽ തലമുറമാറ്റം; ഓപൺ ചെയ്യാൻ ഇനി പ്രിഥ്വി ഷാ- മായങ്ക് സഖ്യം
ജോലി ചെയ്യാതെ ശമ്പളമില്ല; BCCI വാർഷികകരാറിൽ നിന്ന് ധോണി പുറത്ത്
കരിയറിലെ ഏറ്റവും മികച്ച നിമിഷം അതാണ്; ക്രിക്കറ്റ് ചരിത്രത്തിൽ എന്നെന്നും അത് ഓർമിക്കപ്പെടും!