മറഡോണ തലയിടിച്ച് വീണു, മൂന്ന് ദിവസത്തോളം ചികിത്സ കിട്ടിയില്ലെന്ന് റിപ്പോർട്ട്
ഗുരുതരമായ വീഴ്ചയെ തുടർന്നാണ് അറുപതുകാരനായ മറഡോണ മരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മത്യസ് മോർല ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മറഡോണയുടെ കുടുംബവും ആവശ്യപ്പെട്ടു.
അറുപതാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അർജന്റീനൻ ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് മരിക്കുന്നതിന് മുൻപ് തലയിൽ ക്ഷതമേറ്റിരുന്നതായി റിപ്പോർട്ട്. വീട്ടിൽ തലയിടിച്ച് വീണ താരത്തിന് മൂന്ന് ദിവസത്തോളം ചികിത്സ കിട്ടിയയല്ല എന്നാണ് റിപോർട്ട്.
ഇതിഹാസ താരത്തിന്റെ മരണത്തിന് പിന്നിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിനിടയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. തലയിടിച്ച് വീണ താരത്തെ ആശുപത്രിയിൽ കൊണ്ടുപോവുകയോ എംആർഐ സ്കാൻ നടത്തുകയോ ചെയ്തിട്ടില്ല. ഏതാനും മാസങ്ങൾ മുൻപാണ് മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മറഡോണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നിട്ടും തലയിലേറ്റ ക്ഷതം ചികിത്സിക്കാനത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.
മറഡോണയെ ചികിത്സിച്ച നഴ്സിന്റെ അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറഡോണ സ്വന്തമായൊരു തീരുമാനമെടുക്കാനാവുന്ന ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ലെന്നും മൂന്ന് ദിവസത്തോളം ആരുടേയും സഹായമില്ലാതെ തന്റെ മുറിയിൽ തന്നെ കഴിച്ചുകൂടേണ്ടി വന്നതായും അഭിഭാഷകൻ പറഞ്ഞു.
ഗുരുതരമായ വീഴ്ചയെ തുടർന്നാണ് അറുപതുകാരനായ മറഡോണ മരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മത്യസ് മോർല ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മറഡോണയുടെ കുടുംബവും ആവശ്യപ്പെട്ടു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!