ചർച്ചയ്ക്കിടയിൽ സർക്കാർ വക ഉച്ചയൂണ് സ്വീകരിക്കാതെ കർഷകർ; ഭക്ഷണം പുറത്ത് നിന്നു കൊണ്ടുവന്നു
ഇന്ന് നടന്ന ചർച്ചയിൽ കർഷകർ നിയമത്തിന്റെ അപര്യാപ്തത സർക്കാരിനെ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരുമായി നടത്തുന്ന ചർച്ചക്കിടയിൽ ഉച്ചഭക്ഷണമോ ചായയോ സ്വീകരിക്കാതെ കർഷകർ. സർക്കാർ വക ഭക്ഷണം നിരസിച്ച കർഷകർ ഗുരുദ്വാരയിൽ നിന്നും വണ്ടിയിൽ കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്.
#WATCH | Delhi: Farmer leaders have food during the lunch break at Vigyan Bhawan where the talk with the government is underway. A farmer leader says, "We are not accepting food or tea offered by the government. We have brought our own food". pic.twitter.com/wYEibNwDlX
— ANI (@ANI) December 3, 2020
കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന ചർച്ചക്കിടയിലും സർക്കാർ വക ചായ കർഷകർ നിരസിച്ചിരുന്നു. ഡൽഹി അതിർത്തിയിൽ കർഷകരോടൊപ്പം ഭക്ഷണത്തിന് അന്ന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധത്തിലാണ്. ഇന്ന് നടന്ന ചർച്ചയിൽ കർഷകർ നിയമത്തിന്റെ അപര്യാപ്തത സർക്കാരിനെ അറിയിച്ചിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര സഹമന്ത്രി സോം പ്രകാശ് തുടങ്ങിയവരാണ് കർഷകരുമായി ചർച്ച നടത്തുന്നത്. ഇത് പ്രശ്ന പരിഹാരത്തിനുള്ള അവസാന അവസരമാണെന്നു കർഷകർ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമവുമായി മുന്നോട്ട് പോകാനാണ് സർക്കാരിൻ്റെ ശ്രമം. താങ്ങു വില ഉറപ്പുവരുത്തുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നു കർഷകർ ആവശ്യപെടുന്നു.
ചൊവ്വാഴ്ച്ച നടന്ന ചർച്ചയിൽ കർഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചാംഗ കമ്മിറ്റിയുണ്ടാക്കുമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് നിരസിച്ച സംഘടനകൾ നേരത്തെ പല പ്രശ്നങ്ങൾക്കും സമാനമായി കമ്മിറ്റി രൂപീകരിച്ചത് ഫലം കണ്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!