പിഎസ്സി ചോദ്യപേപ്പർ കേസിലെ പ്രതി നസീം പൊലീസ് ജീപ്പ് തകർത്ത കേസ് പിൻവലിക്കണമെന്ന് സർക്കാർ കോടതിയിൽ
തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് പിടികൂടിയതിനെ തുടർന്നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
യൂണിവേഴ്സിറ്റി കോളെജിലെ കത്തിക്കുത്ത് കേസ്, പിഎസ്സി ചോദ്യപേപ്പർ ചോർന്ന കേസ് എന്നിവയിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവിന് എതിരായ പൊതുമുതൽ നശീകരണ കേസ് പിൻവലിക്കണമെന്ന് ആവശ്യവുമായി സർക്കാർ കോടതിയിൽ. യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന നസീമിനെതിരെയുളള കേസ് പിൻവലിക്കാനാണ് സർക്കാർ കോടതിയെ സമീപിച്ചത്..
തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് പിടികൂടിയതിനെ തുടർന്നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടർന്നാണ് സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യുകയും ജീപ്പ് അടിച്ച് തകർക്കുകയും ചെയ്തത്. ജീപ്പ് തകർത്തതിൽ രജിസ്റ്റർ ചെയ്ത പൊതുമുതൽ നശീകരണ കേസ് പിൻവലിക്കാനാണ് സർക്കാർ നീക്കം നടത്തിയത്.
കേസ് നടത്തിയ സർക്കാർ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിൻവലിക്കാൻ കോടതി അനുവദിക്കാത്തതെന്ന പ്രതികളിൽ ഒരാളുടെ പരാതിയിൽ സർക്കാർ അഭിഭാഷകയെ നേരത്തെ മാറ്റിയിരുന്നു. പകരം പാർട്ടി ഉന്നത നേതാവിന്റെ മകനെയാണ് സർക്കാർ കേസ് നടത്താൻ ചുമതലപ്പെടുത്തിയത്. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്റെ പേരിൽ എംഎൽഎമാർക്കെതിരേയെടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കോടതി പ്രതികൾ 35,000 രൂപ വീതം കെട്ടിവയ്ക്കാൻ നിർദേശിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: പൊലീസിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍, നീക്കം കത്തിന് പിന്നാലെ