എന്റെ ഓർമ്മയിലുളള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത് സിപിഎമ്മിനെ, കോടിയേരിക്കെതിരെ സതീശൻ
ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലീംലീഗ് ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി ഇന്നലെ പറഞ്ഞിരുന്നു.
സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ വി.ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾക്കെതിരെയാണ് വി.ഡി സതീശന്റെ വിമർശനം. പച്ചക്ക് വർഗ്ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നതെന്നാണ് സതീശന്റെ ചോദ്യം. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലീംലീഗ് ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി ഇന്നലെ പറഞ്ഞിരുന്നു. മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ വിമർശനം.
സതീശന്റെ വാക്കുകൾ ഇങ്ങനെ
ജമാഅത്ത് ഇസ്ലാമിയുമായി ചേർന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. ( എന്റെ ഓർമ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിൻതുണ കൊടുത്തത് സിപിഎമ്മിനായിരുന്നു ) ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്. അതായത് കോൺഗ്രസ് ജയിച്ചാൽ മുസ്ലീമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന്. ഇതുപോലെ പച്ചക്ക് വർഗ്ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്?
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!